Wednesday, April 15, 2009

താണ്ഡവം

മന്ത്രോച്ചാരണ ശൈലിയില്‍ വന്നെത്തു-
മോങ്കാരാമൃതവാണികള്‍ രാത്രികള്‍
നക്രബാഷ്പം പൊഴിക്കും ത്രിസന്ധ്യ-
തന്നുഷ്ണചക്രം തിരിക്കുന്ന മാത്രയില്‍ .

രാത്രി ; അജ്ഞാതനാം ശത്രുവിന്‍ ശസ്ത്രം
ചുമന്നെത്തും മനോധര്‍മസ്യന്ദനം
കാലത്രയമൊത്തു ചേര്ന്നേകതാളമാം
താണ്ഡവം ;തുടരുമന്തരാകാശമണ്ഡപം .

പ്രംശുരൂപം ധരിച്ചങ്കാരവേഗത്തി -
ലൊഴുകുന്ന മോഹാന്ധചിത്തമാം രാത്രിയെ
നീളെ നക്ഷത്രജായകമണിഞ്ഞൊരീ-
നാഗഫണത്താലി ചാര്‍ത്തും വിനേത്രിയെ
കണ്ടിരിക്കും കിനാവിനുള്‍കണ്ണിലും
പ്രാകുന്നു പരിഭവം രുദ്രാക്ഷമുത്തശ്ശി :
"രാത്രിയില്‍ യാത്രയരുതെരിയുന്ന സം-
ഭ്രമവസനം ധരിക്കണം ,കത്തിയില്‍
ചുണ്ണാമ്ബുമായേ നടക്കണം ,പാലയില്‍ -
മന്വന്തരം ബന്ധുരോന്മാദമായിടാം ."

രാത്രിയില്‍ ക്രൂരമറിവിന്‍ പൊക്കിള്‍ക്കൊടി
ചുരത്തിടാം മദ്യം മുലക്കുടന്നയില്‍
ചോരിവായാല്‍ തപ്പി മുലകുടിച്ചിടാം ,
ഉഷ്ണത്തിന്‍ മൃതപിണ്ഡങ്ങളോര്മ്മകള്‍ .

ഓര്‍മ്മകള്‍ ; കാര്മുകില്‍ക്കാരാഗാരം
തകര്‍ത്തെത്തും നീര്മണികൂട്ടങ്ങള്‍
വന്ധ്യയാമരണിയില്‍ നിന്നായിരം നാവുള്ളൊ -
രുഷസ്സിന്‍ ഭാവസ്പന്ദം ; ചുഴറ്റുന്നൂ കിഴ -
ക്കാസുരവാളുകള് കൊഴുത്തു ചുവന്നുള്ള
പൈക്കളെ അറുക്കുവാന്‍ .

ധ്യനദ്യോവിലിടനെഞ്ഞുയിര്നാളങ്ങളഞ്ജും -
പൊലിഞ്ഞജ്ഞാതശത്രുവിന് സ്യന്ദനം
മടക്കയാത്രയ്ക്കുമുന്പെടുക്കുന്നു ; ദുരിത -
ഭാണ്ഡമാം ചിത്തത്തിനുഗ്രപ്രതിഷ്ഠയാമോര്മ്മകള് .

ക്രൂരദുര്‍മൃതിഭീതിയാര്‍ത്തണഞ്ഞെത്തുന്നു-
പുലര്‍കാറ്റിനാജ്ഞാലസ്യം ഉയിരായുണര്‍ത്തുന്നു .

27th May 1995

No comments:

Post a Comment